ന്യൂഡൽഹി: വിവിധ ഭാഷകളും സംസ്‌കാരവുമുള്ള ഇന്ത്യയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആർ.എസ്.പി ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമയത്തിലെ രാജ്യദ്രോഹ കുറ്റ വ്യവസ്ഥകൾ റദ്ദ് ചെയ്യണമെന്നും വിചാരണയില്ലാതെ ആരെയും തടങ്കലിലിടാൻ വ്യവസ്ഥയുള്ള യു.എ.പി.എ പോലുളള കരി നിയമങ്ങൾ റദ്ദുചെയ്യണമെന്നും സമ്മേളനം പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. അഡ്വ. ശിവകുമാർ, പാർത്ഥസാരഥി ഗുപ്ത എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ അവതരിപ്പിച്ച അന്തർദേശീയ ദേശീയ കരടു നയരേഖയിലും എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലും ചർച്ച തുടരുന്നു.
കേരളത്തിൽ നിന്ന് അഡ്വ. രാജശേഖരൻ, അഡ്വ. കെ.ജി.സുരേഷ് ബാബു, വിനു ആർ. നാഥ്, മഹേശ്വരൻ പിള്ള, സോളമൻ തുടങ്ങിയവർ പങ്കെടുത്തു. ബാബുദിവാകരന്റെ നേതൃത്വത്തിലുള്ള പ്രൊസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |