ന്യൂഡൽഹി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസുകാരന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. നേരത്തെ ജില്ല കോടതിയും ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒഫീസർ സുനിൽ ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്.
2021 ആഗസ്റ്റ് 15ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2022 ആഗസ്റ്റ് രണ്ടിനാണ് പരാതി നൽകുന്നത്. നിയമത്തെ കുറിച്ച് അറിയുന്ന പരാതിക്കാരി സംഭവം നടന്ന് ഒരു വർഷം കഴിഞ്ഞ് പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന ഹർജിക്കാരന്റെ അഭിഭാഷകൻ കെ.പി ടോംസിന്റെ വാദത്തെ തുടർന്നാണ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് സുനിൽ ജോസഫിന്റെ അറസ്റ്റ് തടഞ്ഞത്. കേസ് അന്വേഷണവുമായി സുനിൽ ജോസഫ് സഹകരിക്കണമെന്ന് നിർദ്ദേശിച്ച സുപ്രീംകോടതി കേരള സർക്കാരിന് നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |