ഗുവാഹത്തി: ജൈവവൈവിധ്യ സംരക്ഷണ സംഘടനകളിലൊന്നായ അസാം ആരണ്യകിന്റ കെ 9 യൂണിറ്റ് അംഗമായ സോർബ എന്ന നായ ഓർമ്മയായി. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട സോർബ വേട്ടക്കാരെ കണ്ടെത്തുന്നതിന് രാജ്യത്ത് ആദ്യമായി പരിശീലനം ലഭിച്ച നായയാണ്. അസാമിലെ വേട്ടക്കാരെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. സോർബയുടെ മരണത്തിൽ കാണ്ടാമൃഗ സംരക്ഷണവും വന്യജീവി കുറ്റകൃത്യ വിദഗ്ദ്ധനും ആരണ്യകിന്റെ സി.ഇ.ഒയുമായ ഡോ. ബിഭാബ് കുമാർ ദുഃഖം രേഖപ്പെടുത്തി. വേട്ടക്കാരെ കണ്ടെത്താനും പിടികൂടാനും പൊലീസിനെ സഹായിക്കുന്ന സംഘടനയാണ് ആരണ്യം.
അസാമിലെ കാസിരംഗ ദേശീയ ഉദ്യാനം, പോബിതോറ വന്യജീവി സങ്കേതം, ഒറാംഗ് ദേശീയ ഉദ്യാനം എന്നിവയിലെ നിരവധി കാണ്ടാമൃഗ സംരക്ഷണ മേഖലകളിൽ എട്ടുവർഷം സേവനമനുഷ്ടിച്ചിരുന്നു. എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് 60ലധികം വേട്ടക്കാരെ കണ്ടെത്താൻ സോർബ വന്യജീവി ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. 2019 ഡിസംബറിൽ വിരമിച്ച ശേഷം ആരണ്യകിന്റെ
ഗ 9 യൂണിറ്റ്
സെന്ററിൽ തീവ്രപരിചരണത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |