ന്യൂഡൽഹി:ഉത്തർ പ്രദേശിലെ ജയിലുകളിൽ കഴിയുന്ന തടവുകാരിൽ 45 ശതമാനം പേർ ഒ.ബി.സി വിഭാഗത്തിലും 24 ശതമാനം പേർ ദളിതരുമാണെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ ബി.എസ്.പി അംഗം ശ്യാം സിംഗ് യാദവ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2021 ലെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ 90,606 തടവുകാരാണുള്ളത്. ഇവരിൽ 41, 678 പേർ ഒ.ബി.സി വിഭാഗത്തിലും 21,942 പേർ പട്ടിക ജാതി വിഭാഗത്തിലും 4,657 പേർ പട്ടിക വർഗ്ഗ വിഭാഗത്തിലും പെട്ടവരാണെന്ന് അജയ് മിശ്ര പറഞ്ഞു. വിചാരണ തടവുകാർ ജയിലിൽ തുടരുന്നത് തടയാൻ കേന്ദ്ര സർക്കാർ 2016 ൽ നടപ്പിലാക്കിയ മോഡൽ പ്രിസൺ മാന്വൽ അനുസരിച്ച് നടപടികൾ സ്വീകരിച്ചു വരുന്നു. ജയിൽ നടപടികൾ കൈകാര്യം ചെയ്യുന്ന ജയിൽ മാനേജ്മെന്റ് ആപ്ലിക്കേഷനായ ഇ-പ്രിസൺസ് സോഫ്റ്റ് വെയർ ക്രിമിനൽ നീതിന്യായ സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇത് തടവുകാരുടെ ഡാറ്റ വേഗം ആക്സസ് ചെയ്യാനും പ്രശ്നങ്ങൾ കാര്യക്ഷമായി കൈകാര്യം ചെയ്യാനും സംസ്ഥാന ജയിൽ വകുപ്പിന് സൗകര്യം നൽകും. കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |