ബെംഗളൂരു: അക്രമണോത്സുകമായ സ്വഭാവം കൊണ്ട് കളിക്കളത്തിൽ എന്നും വിവാദം സൃഷ്ടിച്ചിരുന്ന മലയാളി ക്രിക്കറ്റർ എസ്.ശ്രീശാന്തിനെ നിയന്ത്രിക്കാൻ അന്ന് ക്യാപ്ടനായിരുന്ന ധോണിക്ക് കഴിഞ്ഞിരുന്നുവെന്ന് സഹതാരമായിരുന്ന റോബിൻ ഉത്തപ്പ. സ്റ്റാന്റ് അപ്പ് കൊമേഡിയനായ സൗരഭ് പന്തിന്റെ യുട്യൂബ് ഷോ 'വേക്ക് അപ്പ് വിത്ത് സൗരഭി'ല്‍ സംസാരിക്കുമ്പോഴാണ് ഉത്തപ്പ ശ്രീശാന്തിന്റെ ഈ ദേഷ്യം നിയന്ത്രിച്ച ധോണിയെക്കുറിച്ച് വെളിപ്പെടുത്തിയത്.
2007 ട്വന്റി-20 ലോകകപ്പിൽ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ ടീം ആസ്‌ട്രേലിയയുമായി ട്വന്റി-20 മത്സരം കളിച്ചു. ആ മത്സരത്തിൽ മങ്കാഡിംഗ് നടത്തിയശേഷം അപ്പീൽ ചെയ്ത ശ്രീശാന്തിനെ ധോണി തളച്ച കഥയാണ് ഉത്തപ്പ പറഞ്ഞത്.
കഥ ഇങ്ങനെ : ശ്രീശാന്ത് ബൗൾ ചെയ്യാൻ റണ്ണപ്പ് തുടങ്ങിയപ്പോഴേക്കും നോൗൺസ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന ബാറ്റ്‌സ്മാൻ ക്രീസ് വിട്ടിറങ്ങിയിരുന്നു. ഇതോടെ ശ്രീശാന്ത് റണ്ണപ്പ് അവസാനിപ്പിച്ച് സ്റ്റമ്പ് ഇളക്കി അമ്പയറോട് വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ഇതെല്ലാം കണ്ട് വിക്കറ്റിന് പിന്നിലുണ്ടായിരുന്ന ധോണി ശ്രീശാന്തിന് അടുത്തേക്ക് ഓടിവന്നു. എന്നിട്ട് ശ്രീശാന്തിനെ മാറ്റിനിറുത്തിയിട്ട് പറഞ്ഞു. 'പോയി ബൗൾ ചെയ്യൂ ബ്രോ'. ഇതോടെ ശ്രീശാന്ത് ഫ്യൂസായി. ഒന്നും മിണ്ടാതെ ബൗളിംഗ് തുടർന്നെന്നും ഉത്തപ്പ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |