വനിതകളുടെ 200 മീറ്ററിലും എലെയ്ൻ തോംപ്സണ് സ്വർണം
ഒളിമ്പികക്സിൽ സ്‌പ്രിന്റ് ഡബിൾ നിലനിറുത്തുന്ന ആദ്യ വനിതാ താരം
ടോക്യോ: റിയോയിലെ പോലെ ടോക്യോയിലും വനിതകളുടെ സ്‌പ്രിന്റിനങ്ങളിൽ എലെയ് തോപ്സൺ എന്ന ജമൈക്കൻ റോക്കറ്റിന്റെ വേഗതയെ വെല്ലാൻ ആരം ഇല്ല. ഇന്നലെ നടന്ന വനിതകളുടെ 200 മീറ്റർ ഫൈനലിൽ 21.53 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒളിമ്പിക്സിൽ സ്‌പ്രിന്റ് ഡബിൾ നിലനിറുത്തുന്ന ആദ്യവനിതയെന്ന റെക്കാഡ് എലെയ്ൻ സ്വന്തമാക്കി.
നേരത്തേ 100 മീറ്ററിലും എലെയ്ൻ സ്വർണം നേടിയിരുന്നു. റിയോയിലും 100ലും 200ലും എലെയ്‌നായിരുന്നു സ്വർണം. ഒളിമ്പിക്സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ 4 സ്വർണം നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കാഡും 29കാരിയായ എലെയ്ൻ സ്വന്തമാക്കി. ഈ ഇനത്തിൽ ഒളിമ്പിക്സിൽ ഏറ്രവും വേഗമേറിയ രണ്ടാമത്തെ സമയമാണ് എലെയ്‌ൻ കുറിച്ചത്. 1988ൽ സോളിൽ സ്വർണം നേടിയ ഫ്ലോറൻസ് ഗ്രിഫ്‌ത്ത് ജോയ്നർ കുറിച്ച 21.34 സെക്കൻഡിന്റെ റെക്കാഡ് സമയത്തിന്റെ അടുത്തെത്തുന്ന പ്രകടനമാണ് എലെയ്ൻ പുറത്തെടുത്തത്.
21.81 സെക്കൻഡിൽ നമീബിയയുടെ 18കാരി താരം ക്രിസ്റ്ര്യൻ എംബോമ വെള്ളിയും 21.87 സെക്കൻഡിൽ യു.എസ്.താരം ഗാബി തോമസ് വെങ്കലവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |