പുരുഷൻമാരുടെ 400 മീറ്രർ ഹർഡിൽസിൽ നോർവേയുടെ കാർസ്റ്റെൺ വാർഹോം ലോക റെക്കാഡോടെ സ്വർണം നേടി. 45.64 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് രണ്ട് തവണ ലോക ചാമ്പ്യനായിട്ടുള്ള വാർഹോം സ്വർണം നേടിയത്. 45 സെക്കൻഡിൽ 400 മീറ്രർ ഹർഡിൽസ് പൂർത്തിയാക്കിയ ആദ്യ താരവും വാർഹോമാണ്.അമേരക്കിയുട റായ് ബെഞ്ചമിൻ (46.17 സെക്കൻഡ്) വെള്ളിയും ബ്രസീലിന്റെ ഡോസ് സാന്റോസ് (46.72 സെക്കൻഡ്) വെങ്കലവും നേടി.
വനിതകളുടെ ലോംഗ് ജമ്പിൽ ലോകചാമ്പ്യൻ ജർമ്മൻതാരം മലൈക്ക മിഹാംബോ സ്വർണം നേടി. അവസാന ശ്രമത്തിൽ 7.00 മീറ്രർ ചാടിയാണ് മിഹാംബോ സ്വർണം സ്വന്തമാക്കിയത്. അമേരിക്കയുടെ വെറ്റ്‌റന താരം റീസ് (6.97 മീറ്രർ) വെള്ളിയും നൈജീരിയയുടെ ബ്രൂമെ വെങ്കലവും നേടി.
പുരുഷൻമാരുടെ പോൾവോൾട്ടിൽ സ്വീഡിഷ് താരം അർമാൻഡ് ഡുപ്ലാന്റിസ് 6.02 മീറ്രർ സ്വർണം നേടി.
വനിതകളുടെ 800 മീറ്രറിൽ അമേരിക്കൻ ടീനേജർ അതിംഗ് മു (1 മിനിട്ട് 55.21 സെക്കൻഡ്) സ്വർണം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |