മെംഫിസ് ഡെപേയ്ക്കും എർലിംഗ് ഹാലാൻഡിനും ഹാട്രിക്ക്
പാരീസ്: യൂറോപ്യൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരങ്ങളിൽ കരുത്തരായ ഫ്രാൻസ്, പോർച്ചുഗൽ, നെതർലൻഡ്‌സ്, ക്രൊയേഷ്യ ടീമുകൾ വിജയം നേടി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഇന്നലെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിൻലന്‍ഡിനെയാണ് കീഴടക്കിയത്. ഇരട്ട ഗോളടിച്ച സൂപ്പർ താരം ആന്റോയിൻ ഗ്രീസ്മാന്റെ മികവിലായിരുന്നു ഫ്രഞ്ച് വിജയം. ഇതോടെ ഗ്രൂപ്പ് ഡി യിൽ ഫ്രാൻസ് ഒന്നാം സ്ഥാനം നിലനിറുത്തി. ആറു മത്സരങ്ങളിൽ നിന്നും 12 പോയിന്റാണ് ഫ്രാൻസിനുള്ളത്.
പോർച്ചുഗല്‍ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് അസർബൈജാനെയാണ് കീഴടക്കിയത്.
സൂപ്പർ താരം മെംഫിസ് ഡെപേയുടെ ഹാട്രിക്ക് മികവിൽ ഹോളണ്ട് ഒന്നിനെതിരേ ആറുഗോളുകൾക്കാണ് തുർക്കിയെ തകർത്തത്. നോർവേയാണ് രണ്ടാം സ്ഥാനത്ത്. ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രം എർലിംഗ് ഹാലാൻഡ് ഹാട്രിക്ക് നേടിയ മത്സരത്തിൽ ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് നോർവേ ജിബ്രാൾട്ടറിനെ കീഴടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |