ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെചുറ്രിപ്പറ്റിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം അജിങ്ക്യ രഹാനെയും ചേതേശ്വർ പുജാരയും നായകൻ വിരാട് കൊഹ്‌ലിക്കെതിരെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ വിളിച്ച് പരാതി പറഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ട്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ഡ്രസിംഗ് റൂമിൽ വച്ച് പുജാരയേയും രഹാനെയും വലിയ തോതിൽ കൊഹ്‌ലി വിമർശിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. കൊഹ്‌ലിയുടെ പരുക്കൻ പെരുമാറ്രത്തിനെതിരെ ഇരുവരും ജയ്ഷായോട് പരാതിപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നത്. കൊഹ്‌ലിയുടെ ക്യാപ്ടൻ സിയെപ്പറ്രി മറ്ര് താരങ്ങളടും അഭിപ്രായം തേടിയതായാണ് സൂചന. അശ്വിൻ കൊഹ്‌ലിയുടെ ക്യാപ്ടൻസിയെ ചൊല്ലി ബി.സി.സി.ഐയോട് അതൃപ്തി പപ്രകടിപ്പിച്ചിരുന്നുവെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.
ട്വന്റി-20 ക്യാപ്ടൻ സ്ഥാനം ലോകകപ്പിന് ശേഷവും ആർ.സി.ബിയുടെ ക്യാപ്ടൻ സ്ഥാനം ഐ.പി.എല്ലിന് ശേഷവും കൊഹ്‌ലി ഒഴിയും. ട്വന്റി-20 ലോകകപ്പിന് ശേഷം ഏകദിന ക്യാപ്ടൻ സ്ഥാനത്തിലും തീരുമാനമുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |