ജറുസലേം:ഇസ്രയേലിലെ പ്രധാന മത ആഘോഷങ്ങളിൽ ഒന്നായ' 'ലാഗ് ബ ഒമർ' ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 44 മരണം. രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമൺ ബാർ യോച്ചായിയുടെ ശവകുടീരത്തിലേക്ക് പതിനായിരക്കണക്കിന് ഓർത്തഡോക്സ് ജൂതന്മാർ എല്ലാ വർഷവും തീർഥാടനം നടത്താറുണ്ടെങ്കിലും കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം ഇവിടെ ആഘോഷങ്ങൾ നടന്നിരുന്നില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെറോണിൽ നടന്ന ആഘോഷത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇത്തവണ ആളുകൾ ആഘോഷങ്ങൾക്കായി ഒത്തുകൂടിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും അടിയന്തര സേവനങ്ങൾക്കുമായി ആറോളം ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ആളുകളെ ഒഴിപ്പിക്കാൻ പോലീസ് ശ്രമം നടത്തുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ 100ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ സൈനിക ഹെലികോ്ര്രപറുകളിൽ ആശുപത്രികളിൽ എത്തിച്ചു. .തിക്കും തിരക്കും മൂലം ആംബുലൻസ് സർവീസുകൾക്ക് സ്ഥലത്തേക്ക് എത്താൻ കഴിയാതെ വന്നതോടെയാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതേ സമയം ദുരന്ത സ്ഥലം സന്ദർശിക്കാനെത്തിയ നെതന്യാഹുവിനെതിരെ ജനങ്ങൾ കൂവി വിളിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ദുരന്തത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |