വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, തുർക്കി എന്നീ രാജ്യങ്ങളിലാണ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. അതേസമം, റഷ്യയിൽ വ്യാപനത്തിന് നേരിയ ശമനമുണ്ട്. ഫ്രാൻസിലും വ്യാപനം അത്ര കണ്ട് രൂക്ഷമല്ലാതിരുന്ന തുർക്കിയിലും രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്.
അതേസമയം, ജോൺസൺ ആൻഡ് ജോൺസൺ വാക്സിന്റെ ഉത്പാദനം ഇന്ത്യയിലും നടത്താമെന്ന നിർദ്ദേശവുമായി ബൈഡൻ ഭരണകൂടം. ഇന്ത്യയുടെ വാക്സിൻ ക്ഷാമം പരിഹരിക്കുന്നതിനായി അമേരിക്ക മുന്നോട്ട്പ വച്ച പങ്കാളിത്ത വാക്സിൻ ഉല്പാദനം എന്ന ആശയത്തിന്റെ ഭാഗമാണിത്.
സ്വകാര്യമേഖല ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടന്നതായി തനിക്കറിയാമെന്നും എന്നാൽ ഇത് എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യം ഉറപ്പില്ലെന്നും അമേരിക്കയിലെ എംബസിയിലെ ഉദ്യോഗസ്ഥൻ ഡാനിയൽ ബി.സ്മിത് പറഞ്ഞു. 60 ദശലക്ഷം അസ്ട്രസെനക്ക വാക്സിൻ ഇന്ത്യക്ക് അമേരിക്ക എന്നാണ് കൈമാറുന്നതെന്ന കാര്യത്തിൽ തനിക്ക് വ്യക്തയില്ലെന്നും ഡാനിയേൽ അറിയിച്ചു.
'ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉത്പാദനത്തിന് സഹായകമാകുന്ന രീതിയിൽ എങ്ങനെ നിക്ഷേപം നടത്താമെന്ന് ഞങ്ങളുടെ വികസനസാമ്പത്തിക കോർപറേഷൻ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യമേഖലയിൽ ഉത്പാദനവുമായി ബന്ധപ്പെട്ട് ചില ചർച്ചകൾ നടക്കുന്നുണ്ട്. ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ലൈസൻസിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും മൂലധനത്തിന്റെ ആവശ്യമുണ്ടെങ്കിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങൾക്ക് എന്താണ് നൽകാനാകുക? സഹായം നൽകാനാകുമോ എന്നെല്ലാം ഞങ്ങൾ പരിശോധിക്കും - ഡാനിയേൽ പറഞ്ഞു.
@ലോകത്ത് ആകെ രോഗികൾ - 160,417,576
@ മരണം -3,333,805
@ രോഗമുക്തർ - 139,186,561
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |