പാരിസ്: കൊവിഡ് മൂലം നഷ്ടമായ ഗന്ധവും രുചിയും തിരിച്ചുകിട്ടാൻ ചിലപ്പോൾ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഗവേഷകർ. കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച 2020 മുതൽ, അനോസ്മിയ അഥവ ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത് രോഗലക്ഷണമായി കണക്കാക്കിയിരുന്നു. ഗന്ധം നഷ്ടമാകുന്നത് ഭക്ഷണത്തിന്റെ രുചി തിരിച്ചറിയുന്നതിനോ അന്തരീക്ഷത്തിലെ മറ്റു വസ്തുക്കളുടെ മണം തിരിച്ചറിയുന്നതിനോ ഇന്ദ്രിയങ്ങളെ ആശ്രയിച്ചുള്ള മറ്റു പ്രവർത്തനങ്ങൾക്കോ തടസമാകും.
97 കൊവിഡ് രോഗികളിൽ നടത്തിയ പരിശോധനയിൽ ഒരു വർഷമെടുത്താണ് ഇവരുടെ ഗന്ധവും രുചിയും തിരിച്ചറിയാനുള്ള കഴിവ് വീണ്ടെടുത്തതെന്ന് പറയുന്നു. നാലുമാസത്തിലൊരിക്കൽ ഇവരിൽ സർവേ നടത്തുകയായിരുന്നു ഗവേഷകർ. കൊവിഡിൽ ഗന്ധവും രുചിയും
നഷ്ടമായവർക്ക് ഇവ രണ്ടും തിരിച്ചുകിട്ടാൻ ഒരു വർഷത്തോളമെടുത്തേക്കാമെന്ന പഠനം
ജാമാ നെറ്റ്വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ചു.
അനോസ്മിയ പൂർണമായും ഭേദമാകാൻ ഒരു വർഷത്തോളമെടുക്കും. കൊവിഡാനന്തര പ്രശ്നങ്ങളുള്ളവരിൽ ഇവയുടെ ദൈർഘ്യം കണ്ടെത്തുന്നതിന് കൂടുതൽ വിവരങ്ങൾ ആവശ്യമായി വരും - യൂണിവേഴ്സിറ്റിയിലെ ഗവേഷകരിലൊരാളായ മാരിയോൻ റെനോഡ് പറയുന്നു.
@ സ്ഥിരം പരിശോധനക്ക് വിധേയമായിരുന്ന 51 രോഗികളിൽ 49 പേർക്കും എട്ടുമാസത്തിനുള്ളിൽ മണവും രുചിയും പൂർണമായും തിരിച്ചുകിട്ടിയിരുന്നു. മറ്റു രണ്ടുപേരിൽ ഒരാൾക്ക് അതിനുശേഷം മണം തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ, മറ്റൊരാൾക്ക് പഠനം പൂർത്തിയാക്കിയതിന് ശേഷവും ഗന്ധവും രുചിയും തിരിച്ചുകിട്ടിയിട്ടില്ല. 91 രോഗികളിൽ 46 പേരിൽ എല്ലാവർക്കും ഒരു വർഷത്തിനകം ഇന്ദ്രിയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |