കാബൂൾ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാനായി സർക്കാരും ഭീകര സംഘടനയായ താലിബാനും തമ്മിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ചർച്ച നടത്തി. അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിൽ പരിഹാരം കാണാനാവാതെ വന്നതോടെയാണ് ഇറാൻ മദ്ധ്യസ്ഥത വഹിക്കുന്നതെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ സേനയുടെ പിൻമാറ്റം അഫ്ഗാനിൽ അന്തിമ ഘട്ടത്തിലാണ്. ആഗസ്റ്റ് അവസാനത്തോടെ പിൻമാറ്റം പൂർത്തയാക്കുമെന്നും ഇനിയും യു.എസ് സൈനികരെ ബലി കൊടുക്കാനില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |