വാഷിംഗ്ടൺ: പിതാവ് ജെയിംസ് പാർനൽ സ്പിയേഴ്സുമായുള്ള കേസിൽ ലോകപ്രശസ്ത അമേരിക്കൻ പോപ്പ് ഗായികയും ഗാനരചയിതാവും നർത്തകിയും നടിയുമായ ബ്രിട്നി സ്പിയേഴ്സിന് ലോസാഞ്ചലസ് കോടതിയുടെ അനുകൂല വിധി.
കേസില്‍ ബ്രിട്നിയ്ക്ക് സ്വന്തം അഭിഭാഷനെ തീരുമാനിക്കാമെന്നാണ് വിധി. മകൾക്ക് മാനസിക പ്രശ്നമുണ്ടെന്നും കോടികൾ മൂല്യമുള്ള സ്വത്തുക്കൾ കൈകാര്യം ചെയ്യാനാവില്ലെന്നുമാണ് ജെയിംസിന്റെ വാദം. ഇക്കാരണം ചൂണ്ടിക്കാട്ടി 2008 മുതൽ ബ്രിട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതും അവരെ നിയന്ത്രിക്കുന്നതും ജെയിംസാണ്.
തന്റെയും സ്വത്തിന്റേയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നൽകണമെന്നാവശ്യപ്പെട്ട് ബ്രിട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. താൻ സമ്പാദിച്ച സ്വത്തുക്കൾ ഒന്നും തന്നെ അനുഭവിക്കുവാൻ തനിക്ക് സാധിക്കുന്നില്ലെന്നും ഇത് തന്നോട് കാണിക്കുന്ന അനീതിയാണെന്നും ബ്രിട്നി കോടതിൽ പറഞ്ഞു. കേസ് കുറച്ചു നാളുകളായി കോടതയുടെ പരിഗണനയിലുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്നി കോടതിയില്‍ സംസാരിച്ചത്. അമേരിക്കൻ റാപ്പറും നടനുമായ കെവിൻ ഫെഡെർലൈനുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്നിയുടെ രക്ഷകർത്തൃത്വം പിതാവിനെ കോടതി ഏൽപിക്കുന്നത്.
എന്റെ വീട്ടിൽ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്ന് തീരുമാനിക്കാൻ പോലും എനിക്ക് അനുവാദമില്ല, രക്ഷകർതൃത്വത്തിന്റെ പേരിൽ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല-
ബ്രിട്ട്‌നി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |