വാഷിംഗ്ടൺ: പഠനശേഷം വിദേശികൾ രാജ്യത്ത് തുടരുന്നത് തടയാൻ അമേരിക്ക തുടരുന്നതായി റിപ്പോർട്ട്.ഓപ്ഷണൽ പ്രാക്ടീസ് ട്രെയിനിംഗ് (ഒ.പി.ടി) നിയമത്തിൽ മാറ്റം വരുത്തണമെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങളായ മൊ ബ്രൂക്ക്സ്, ആൻഡി ബിഗ്സ്, മാറ്റ് ഗേറ്റ്സ് എന്നിവർ ആവശ്യം ഉന്നയിച്ചു.
വേതനം കുറച്ചു നൽകി വിദേശികളെ ജോലിക്ക് നിയമിക്കുന്നതിലൂടെ സ്വദേശികളുടെ അവസരം നഷ്ടപ്പെടുകയാണ്. ഒ.പി.ടി നിയമം സ്വദേശികൾ ചെയ്തിരുന്ന തൊഴിലുകൾ നശിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു.
വിദേശ തൊഴിലാളികൾക്ക് വേണ്ടിയാണ് ഒ.പി.ടി നടപ്പാക്കിയത്. 100,000 പേർക്ക് പഠനത്തിനു ശേഷം മൂന്നു വർഷം വരെ അമേരിക്കയിൽ തൊഴിൽ ചെയ്യാം. വിദേശ തൊഴിലാളികൾക്ക് പേ റോൾ നികുതി അടയ്ക്കേണ്ട. അടയ്ക്കുന്നവരുണ്ടെങ്കിൽ സ്വദേശി തൊഴിലാളി അടയ്ക്കുന്നതിനേക്കാൾ 15% വരെ കുറവാണിത്.
പഠനത്തിനുശേഷം ജോലി കണ്ടെത്താൻ അമേരിക്കക്കാർ ബുദ്ധിമുട്ടുകയാണ്. അതിനാൽ ഒ.പി.ടി ഇല്ലാതാക്കണം. വിദ്യാർത്ഥി പരിശീലനം എന്ന പേരിൽ വിദേശതൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |