പോർട്ട് ഒ പ്രിൻസ്: ഹെയ്തി ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2,207 ആയി. മുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റ് 14നാണ് റിക്ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ അതി ശക്തമായ ഭൂകമ്പം രാജ്യത്തെ ഞെട്ടിച്ചത്. ഭൂചലനത്തിൽ 12, 268 പേർക്ക് പരിക്കേറ്റു. 53,000 വീടുകൾ പൂർണമായും 77,000 വീടുകൾ ഭാഗീകമായും നശിച്ചു. പ്രദേശത്തെ ആശുപത്രികൾക്ക് നാശനഷ്ടം സംഭവിച്ചത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് വിവരം.
പോർട്ട് ഒ പ്രിൻസിൽ നിന്ന് 160 കിലോമീറ്റർ വടക്ക് ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ് ജിയോളജിക്കൽ സർവേ അറിയിച്ചു. 2010 ജനുവരി 12 ന് രാജ്യത്തുണ്ടായ ഭൂകമ്പത്തിൽ 2.20 ലക്ഷത്തിനും 3.16 ലക്ഷത്തിനും ഇടയിൽ ആളുകൾ മരിച്ചിരുന്നു. അന്ന് ഭൂകമ്പമുണ്ടായ പോർട്ട് പ്രിൻസിൽ തന്നെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്. നിലവിൽ ഭൂകമ്പത്തെത്തുടർന്ന് ഹെയ്തി സർക്കാർ ഒരു മാസത്തേക്ക് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |