വാഷിംഗ്ടൺ : രണ്ടു വർഷത്തോളമായി ലോകരാജ്യങ്ങളിൽ ഭീതി പടർത്തുന്ന കൊവിഡ് വൈറസിന്റെ ഉത്ഭവത്തെ പറ്റി ദുരൂഹതകൾ ബാക്കിയാകുന്നു. ഏറ്റവും ഒടുവിൽ നടന്ന അന്വേഷണത്തിൽ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ ലാബാണെന്ന് തീർപ്പുപറയാനാകാകില്ലെന്ന് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ചൈന സഹകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് ഏജൻസികളുടെ തീരുമാനം. എന്നാൽ ചൈന സൃഷ്ടിച്ച ജൈവ ആയുധമല്ല ഇതെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും വിഷയത്തിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് മുന്നറിവും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്ക് എങ്ങനെ പടർന്നെന്ന ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടുപിടിക്കാനായിട്ടില്ല.
വൈറസ് ബാധിതമായ ജീവിയിൽനിന്ന് ലഭിച്ചതാകാനാണ് സാദ്ധ്യതയെന്നാണ് ഭൂരിഭാഗം ഗവേഷകരുടേയും വാദം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശ പ്രകാരം അഞ്ചു പ്രത്യേക സംഘങ്ങളായാണ് അന്വേഷണം നടത്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |