വാഷിംഗ്ടൺ: ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള ഈ വർഷത്തെ 100 പ്രമുഖരുടെ പട്ടികയിൽ ഇടം നേടി താലിബാൻ ഭീകരനും അഫ്ഗാൻ ഉപപ്രധാനമന്ത്രിയുമായ മുല്ല ഘനി ബരാദറും. ടൈം മാഗസീൻ എല്ലാ വർഷവും അവസാനം പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ 100 പ്രമുഖരുടെ പട്ടികയിലാണ് ബരാദർ ഇടം നേടിയിരിക്കുന്നത്. 2001ൽ അഫ്ഗാനിലെ അധിനിവേശം നടന്ന മാസം മുഖച്ചിത്രമായി താലിബാൻ ഭീകരനെ അവതരിപ്പിച്ചതിനെ തുടർന്ന് ടൈം മാഗസിൻ അന്നും വിവാദത്തിൽപ്പെട്ടിരുന്നു. അമേരിക്കയുമായി ദോഹയിലെ സമാധാന ചർച്ചകൾക്ക് നേതൃത്വം നല്കിയ താലിബാൻ സംഘത്തിലെ സൗമ്യനായ മുതിർന്ന നേതാവ് എന്നാണ് ടൈം മാഗസിൻ ബാരാദറിനെ വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ അഫ്ഗാൻ ഉടമ്പടികളിലെ പ്രത്യേക പ്രതിനിധി സാൽമായ് ഖാലീൽ സാദയുമായി സ്ഥിരം ബന്ധപ്പെട്ടിരുന്നതും ബരാദറായിരുന്നു.
അഫ്ഗാൻ മുൻ ഭരണകൂടത്തിന്റെ കാലത്ത് 2010 ൽ ബാരാദറിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തെങ്കിലും 2018 ൽ മോചിപ്പിച്ചു. അതിന് ശേഷം ഖത്തർ കേന്ദ്രീകരിച്ച് താലിബാന്റെ രാഷ്ട്രീയ നേതൃത്വ വിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ചു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |