കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ നടത്തിയ സ്ത്രീ സൗഹൃദ നയങ്ങൾ വെറും വാക്കിലൊതുങ്ങുന്നു. രാജ്യത്തെ സ്ത്രീകൾക്ക് എല്ലാ വിധത്തിലുമുള്ള അവകാശങ്ങൾ ഉറപ്പു നല്കിയ താലിബാൻ നേതൃത്വം ദിനംപ്രതി രാജ്യത്ത് സ്ത്രീ വിരുദ്ധ നിലപാടുകളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളുടേയും പെൺകുട്ടികളുടേയും ഉന്നത പഠനത്തെ സംബന്ധിച്ച് ഇതുവരെ വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ താലിബാൻ പുറപ്പെടുവിച്ചിട്ടില്ല. വനിതാകാിക താരങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ താലിബാൻ അധികാരത്തിലെത്തിയതോടെ തീർത്തുംദുരിതത്തിലായത് രാജ്യത്തെ എയർ ഹോസ്റ്റസുമാരും ഫാഷൻ ഡിസൈനർമാരുമാണ്. നിലവിൽ താലിബാൻ ഭീഷണിയെ തുടർന്ന് ജോലിയിൽ നിന്ന് അവധിയെടുത്ത് ഒളിവിൽ കഴിയുകയാണ് അഫ്ഗാൻ എയർലൈൻസായ അരിയാനയിലെ എയർ ഹോസ്റ്റസുമാരും ഫാഷൻ ഡിസൈനർമാരുമടങ്ങുന്ന 11 പേർ. താലിബാൻ അഫ്ഗാനിസ്താൻ പിടിച്ചടക്കിയ രാത്രി മറക്കാനാവില്ലെന്നും അവസാനത്തെ ഫ്‌ലൈറ്റ് താലിബാൻ പിടിച്ചെടുക്കുമ്പോൾ ഞങ്ങൾ കരയുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഇനി എവിടേയ്ക്ക് പോകുമെന്ന് ഉറപ്പില്ലെന്നും ഭാവിയെ പറ്റി ആശങ്കയുണ്ടെന്നും ആൾപ്പാർപ്പ് ഇല്ലാത്ത വീട്ടിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട് ഇവർ ആശങ്കപ്പെടുന്നു.
നിലവിൽ രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ തങ്ങളോട് ജോലിയ്ക്ക് വരേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് അവർ പറയുന്നു. ഇനി അവർ തങ്ങളെ തിരിച്ചെടുത്താൽ തന്നെ തങ്ങളുടെ എയർ ഹോസ്റ്റസ് യൂണിഫോം ധരിക്കാൻ സാധിക്കുമോ എന്ന് യാതൊരു ഉറപ്പുമില്ലെന്നും സർക്കാരിന്റെ കാറിൽ ഇരിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അവർ സങ്കടത്തോടെ പറയുന്നു.
ഒളിവിൽ കഴിയുന്നവരുടെ കൂട്ടത്തിൽ ഫാഷൻ ഡിസൈനർമാരും ഉണ്ട്. നേരത്തെ താലിബാൻ ഭരണത്തിലുണ്ടായിരുന്നപ്പോഴുള്ള അതേ നിയമമാണ് ഇപ്പോഴുമുള്ളത്. ഇനി ആർക്കു വേണ്ടിയാണ് തങ്ങൾ ഡിസൈനർ വസ്ത്രങ്ങൾ നിർമ്മിക്കുകയെന്ന് അവർ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |