വാഷിംഗ്ടൺ: സൗരയൂഥം എങ്ങനെ ഉത്ഭവിച്ചെന്ന രഹസ്യം കണ്ടെത്താനായി നാസയുടെ ലൂസി പേടകം ഒക്ടോബറിൽ പുറപ്പെടും. വ്യാഴത്തിന്റെ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണം ചെയ്യുന്ന ട്രോജൻ ചിന്നഗ്രഹങ്ങളിലാണ് ലൂസി സൗരയൂഥത്തിന്റെ ജനനരഹസ്യം തിരയുക. ട്രോജൻ ഛിന്നഗ്രഹങ്ങൾക്ക് സൗരയൂഥത്തിനോളം തന്നെ പ്രായമുണ്ട്. അതിനാൽ, ലൂസി കണ്ടെത്തുന്ന വിവരങ്ങൾ നിർണായകമായിരിക്കുമെന്ന് നാസയുടെ ഗ്രഹശാസ്ത്രവിഭാഗം ഡയറക്ടർ ലോറി ഗ്ലേസ് പറഞ്ഞു.ട്രോജൻ ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കാനുള്ള ആദ്യ ബഹിരാകാശ ദൗത്യമാണിത്. ഒക്ടോബർ16ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ നിന്ന് അറ്റ്ലസ് വി റോക്കറ്റിലാണ് ലൂസി പുറപ്പെടുന്നത്. അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് ലൂസി പേടകം നിർമ്മിച്ചത്. 1974ൽ എത്യോപ്യയിലെ അഫാറിൽ നിന്ന് ലഭിച്ച മനുഷ്യ ഫോസിലിന്റെ സ്മരണാർത്ഥമാണ് പേടകത്തിന് ലൂസി എന്ന് പേര് നൽകിയത്.
@ രണ്ട് മൈൽ നീളമുള്ള വയറും സൗരോർജ പാനലുകളും പ്രധാന ഭാഗങ്ങൾ
@ പദ്ധതിച്ചെലവ് 98.1 കോടി ഡോളർ
@ സൂര്യനിൽ നിന്ന് ഏറ്റവുമകലെ സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന പേടകം
@ എട്ട് ചിന്നഗ്രഹങ്ങൾക്ക് സമീപം 400 കിലോമീറ്റർ പരിധിയിൽ ലൂസി സഞ്ചരിക്കും.
@ ഒന്ന് ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയിൻ ബെൽറ്റാണ്.
@ ചിന്നഗ്രഹങ്ങളുടെ ഘടന, പിണ്ഡം, സാന്ദ്രത തുടങ്ങിയവ അളക്കും
@ 12 കൊല്ലമാണ് ദൗത്യകാലം
@ ഒരു പേടകം ഇത്രയുമധികം ചിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നത് ആദ്യമായാണ്
@ ട്രോജൻ
@ സൂര്യനു ചുറ്റുമുള്ള വ്യാഴത്തിന്റെ പരിക്രമണപഥം പങ്കിടുന്ന ചിന്നഗ്രഹങ്ങ(
@ 7000-ത്തിലേറെ എണ്ണം
@ സൗരയൂഥംഉത്ഭവിച്ച കാലത്തെ ഘടനയും രൂപവും
@ നിറത്തിലും ഘടനയിലും വ്യത്യസ്തമാണ്. ചിലതിനു ചുവപ്പും ചിലതിന് ചാരവും
@ സൗരയൂഥത്തിന്റെ പലഭാഗത്തായി രൂപപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |