ന്യൂഡൽഹി: ഹരിയാനയിലെ കർഷക സമരവേദിയിൽ ദളിത് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സിക്ക് നിഹാംഗ് വിഭാഗത്തിലെ നാരായൺ സിംഗാണ് അമൃത്‌സറിൽ പിടിയിലായത്. നേരത്തെ അറസ്റ്റിലായ സരബ്‌ജിത് സിംഗിനെ കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്വന്തം ഗ്രാമത്തിലെ ഒരു ഗുരുദ്വാരയിൽ ഒളിച്ചിരിക്കുകയായിരുന്ന നാരായൺ സിംഗ് പൊലീസ് വളഞ്ഞപ്പോൾ കീഴടങ്ങുകയായിരുന്നു. ലഘ്ബീറിന്റെ കൈവെട്ടിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ മർദ്ധനവും മുറിവുകളിൽ നിന്ന് രക്തം വാർന്നതുമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിലെ കർഷക സമരവേദി അടിയന്തരമായി ഒഴിപ്പിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ശശാങ്ക് ശേഖർ ഝാ സുപ്രീംകോടതിയിൽ ഹർജി നൽകി. കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവരെ എല്ലാ സംസ്ഥാനങ്ങളിലെയും സമാനമായ സമരവേദികൾ ഒഴിപ്പിക്കാൻ നിർദ്ദേശം നൽകണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |