മോസ്‌കോ: റഷ്യയിൽ വെടിമരുന്ന് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 16 പേർ മരിച്ചു. രാജ്യതലസ്ഥാനമായ മോസ്‌കോയ്ക്ക് അടുത്തുളള റിയാസാൻ മേഖലയിലെ ഫാക്ടറിയിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. ഗുരുതരമായ പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിമരുന്നിന്റെ ഉൽപാദനത്തിനിടെയുണ്ടായ പിഴവാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 170 എമർജൻസി ജീവനക്കാരും 50 ഓളം വാഹനങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സംഭവത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |