ലിമ : തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ശക്തമായ ഭൂചലനം. തെക്കൻ നഗരമായ തിരാപറ്റയിൽ ഇന്നലെ പ്രാദേശിക സമയം രാവിലെ 7.02 ഓടെ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഭൗമോപരിതലത്തിൽ നിന്ന് 135.3 മൈൽ താഴ്ചയിൽ ബൊളീവിയൻ അതിർത്തിയിൽ ടിറ്റികാക തടാകത്തിനോട് ചേർന്നുള്ള അസൻഗാരോ പട്ടണത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. അരെക്വിപ, ടാക്‌ന തുടങ്ങിയ പെറുവിയൻ നഗരങ്ങൾക്ക് പുറമേ ബൊളീവിയയുടെ തലസ്ഥാനമായ ലാ പാസിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സുനാമി മുന്നറിയിപ്പില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |