കൊളംബോ: ശ്രീലങ്കയിൽ പെട്രോളിനായി കാത്തുനിന്ന 63കാരൻ മരിച്ചു. ട്രക്ക് ഡ്രൈവറായ ഇദ്ദേഹം കഴിഞ്ഞ അഞ്ച് ദിവസമായി അംഗുരുവട്ടോട്ടയിലെ പമ്പിന് പുറത്ത് ട്രക്കുമായി പെട്രോളിനായി ക്യൂ നിന്നിരുന്നു. ഇന്നലെ രാവിലെ പൊലീസുദ്യോഗസ്ഥരാണ് ഇദ്ദേഹത്തിൽ വാഹനത്തിനുള്ളിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക വിവരം.
ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയിൽ സമാന രീതിയിൽ മരിക്കുന്ന പത്താമത്തെയാളാണ് ഇദ്ദേഹം. നീണ്ട വരികളിൽ നിന്ന് ചിലർ കുഴഞ്ഞുവീണും വരിയെ ചൊല്ലിയുള്ള തർക്കത്തിനിടെ കുത്തേറ്റ് ഒരാളും നേരത്തെ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |