കീവ് : യുക്രെയിനിലെ സെപൊറീഷ്യ ആണവനിലയത്തിന് നേരെ വീണ്ടും ആക്രമണം. യുക്രെയിൻ സൈന്യം നടത്തിയ ആക്രമണത്തിൽ നിലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിംഗ് തകർന്നെന്ന് റഷ്യ ആരോപിച്ചു. എന്നാൽ ആക്രമണം നടത്തിയത് റഷ്യയാണെന്നും ആണവനിലയത്തിലെ ഒരു ജീവനക്കാരന് പരിക്കേറ്റെന്നും യുക്രെയിനിലെ ആണവനിലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എനർഗോട്ടം പറയുന്നു.
വെള്ളിയാഴ്ച നടന്ന ഷെല്ലാക്രമണത്തിൽ നിലയത്തിലെ ഒരു റിയാക്ടർ അടച്ചിരുന്നു. അതേ സമയം, സെപൊറീഷ്യ ആണവനിലയത്തിലെ സ്ഥിതി ഗുരുതരമാണെന്നും ഒരു ആണവ ദുരന്തത്തിനുള്ള സാദ്ധ്യത തള്ളിക്കളയരുതെന്നും യു.എന്നിന്റെ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |