SignIn
Kerala Kaumudi Online
Saturday, 27 April 2024 8.31 AM IST

ദിനോസറുകളെ കൊന്നതിന് ഭൂമിയുടെ തിരിച്ചടി ! ഡൈമോർഫസിനെ ഇടിച്ച് ഡാർട്ട്

dart

ന്യൂയോർക്ക് : 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയിൽ ശക്തമായി ഇടിച്ചു. ഭൂമുഖം അടക്കിവാണിരുന്ന ദിനോസറുകൾ ഉൾപ്പെടെയുള്ള സ്പീഷീസുകൾ പിന്നാലെ തുടച്ചുനീക്കപ്പെട്ടു.

നൂറ്റാണ്ടുകൾക്കിപ്പുറം ഒടുവിൽ ഭൂമി അതിന് വിജയകരമായി തിരിച്ചടി നൽകിയിരിക്കുന്നു. നാസയുടെ ' ‌ഡബിൾ ആസ്‌റ്ററോയ‌്ഡ് റീഡയറക്ഷൻ ടെസ്റ്റ് " അഥവാ ' ഡാർട്ട് ( DART ) " വഴി. ലോകത്ത് ആദ്യമായാണ് ഒരു മനുഷ്യനിർമ്മിത പേടകത്തെ ഛിന്നഗ്രഹത്തിലേക്ക് അതിന്റെ സഞ്ചാരപാതയെ വ്യതിചലിപ്പിക്കാനായി ഇടിച്ചിറക്കുന്നത്.

കൈനറ്റിക് ഇംപാക്ടർ " സാങ്കേതിക വിദ്യയിലൂടെ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം വ്യതിചലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാസ, ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി തുടങ്ങിയവയുടെ സംയുക്ത പദ്ധതിയായ ഡാർട്ടിലൂടെ ഭാവിയിൽ ഭൂമിയ്ക്ക് നേരെ വരുന്ന ഛിന്ന ഗ്രഹങ്ങളെയോ ഉൽക്കകളെയോ ഇടിച്ച് അവയുടെ ഗതിമാറ്റാമെന്ന് നാസ പ്രതീക്ഷിക്കുന്നു.

ഇടിയോടെ ഡാർട്ട് തകർന്നെങ്കിലും കൂട്ടിയിടി സൃഷ്ടിക്കുന്ന മാറ്റങ്ങൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ നാസയിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവരും.

 ഡാർട്ട് ഇടിച്ചത് ?

ഭൂമിയിൽ നിന്ന് 110 ലക്ഷം കലോമീ​റ്റർ അകലെ ' ഡിഡിമോസ് " എന്ന ഛിന്നഗ്രഹത്തിന് ചുറ്റും കറങ്ങുന്ന ' ഡൈമോർഫസ് " (ഡിഡിമൂൺ) എന്ന ചെറു ഛിന്നഗ്രഹത്തിൽ.

 ഡാർട്ടിന്റെ ഭാരം ?

570 കിലോഗ്രാം

 കൂട്ടിയിടി എപ്പോൾ ?

ഇന്നലെ പുലർച്ചെ ഇന്ത്യൻ സമയം, 4.44ന്

 ഇടിയുടെ സമയം ഡാർട്ടിന്റെ വേഗത ?

മണിക്കൂറിൽ 22,530 കിലോമീറ്റർ

 വിക്ഷേപണം ?

2021 നവംബർ 24ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ

 ഡൈമോർഫസിന് എന്ത് സംഭവിച്ചു ?

ഡാർട്ടിന്റെ ഇടിയേറ്റ് 160 മീ​റ്റർ വലിപ്പമുള്ള ഡൈമോർഫസ് ദൂരേക്ക് തെറിച്ചു പോയിട്ടൊന്നുമില്ല. എന്നാൽ ഇടിയുടെ ആഘാതം അതിന്റെ ഭ്രമണസമയത്തെയും സഞ്ചാര പഥത്തെയും നേരിയ തോതിൽ സ്വാധീനിക്കും. ഭാവിയിൽ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളിലേക്ക് ഇത്തരം കൂട്ടിയിടി നടത്തിയാൽ അവയുടെ സഞ്ചാരപാതയെ ഇതുപോലെ നേരിയ തോതിൽ വ്യതിചലിപ്പിക്കാനാകും.

 എന്തുകൊണ്ട് ഡൈമോർഫസ് ?

ഭൂമിയിൽ പതിക്കാൻ സാദ്ധ്യത ഇല്ലാത്ത ഡൈമോർഫസിനെ പരീക്ഷണത്തിന് വേണ്ടി മാത്രം തിരഞ്ഞെടുത്തതാണ്. ഒരു മാതൃഛിന്നഗ്രഹത്തെ ചുറ്റുന്നതായതിനാൽ ഡൈമോർഫസിന്റെ ഭ്രമണപഥത്തിലും സഞ്ചാര വേഗതയിലുമുണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർക്ക് എളുപ്പം മനസിലാക്കമെന്നതിനാലാണ് അത്.

 ഇനി ?

ഇടിയുടെ ആഘാതം മൂലം ഡൈമോർഫസിന്റെ സഞ്ചാര പാതയിൽ എത്രത്തോളം വ്യതിയാനം സംഭവിച്ചെന്ന് കണ്ടെത്താൻ ഇനിയും ആഴ്ചകൾ വേണം. ലോകമെമ്പാടുമുള്ള ടെലിസ്കോപ്പുകളിൽ നിന്നും കമ്പ്യൂട്ടർ ശൃംഖലകളിൽ നിന്നുമുള്ള ഡേറ്റകൾ വിശകലനം ചെയ്യേണ്ടതുണ്ട്. 11 മണിക്കൂർ 55 മിനിറ്റായിരുന്നു ഇതുവരെ ഡിഡിമോസിന് ചുറ്റുമുള്ള ഡൈമോർഫസിന്റെ ഭ്രമണ സമയം. ഇത് ഇനി ഏകദേശം 11 മണിക്കൂർ 45 മിനിറ്റാകും എന്ന് കരുതുന്നു. ( ഭ്രമണസമയത്തിൽ നിന്ന് 1 % കുറവുണ്ടാകുന്നു )

 ഡ്രാകോ

ഇടിയ്ക്ക് തൊട്ടുമുമ്പ് ഡാർട്ടിലെ ഡ്രാകോ ( ഡിഡിമോസ് റികോനസൻസ് ആൻഡ് ആസ്‌റ്ററോയ‌്ഡ് കാമറ ഫോർ ഒപ്റ്റിക്കൽ നാവിഗേഷൻ - DRACO ) നാല് ചിത്രങ്ങൾ പകർത്തി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.