ടെഹ്‌റാൻ : ഇസ്രയേൽ ചാരസംഘടനയായ മൊസാദുമായി സഹകരിച്ചെന്ന കുറ്റത്തിന് ഇറാനിൽ നാല് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി. ദേശീയ സുരക്ഷയ്ക്കെതിരെ പ്രവർത്തിച്ച കുറ്റത്തിന് മറ്റ് മൂന്ന് പേർക്ക് അഞ്ച് മുതൽ പത്ത് വരെ തടവ് ശിക്ഷയും വിധിച്ചു. വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടവർ ജൂണിലാണ് അറസ്റ്റിലായത്. അതേ സമയം,നിലവിൽ രാജ്യത്ത് അരങ്ങേറുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഇസ്രയേലും യു.എസും അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |