ലണ്ടൻ : ഇംഗ്ലണ്ടിലെ ലൂട്ടൺ നഗരത്തിൽ പുതുതായി നിർമ്മിച്ച ഗുരുദ്വാര ഉദ്ഘാടനം ചെയ്ത് ചാൾസ് മൂന്നാമൻ രാജാവ്. വോളന്റിയർമാരെയും ഗുരുദ്വാര അംഗങ്ങളെയും നമസ്തേ എന്ന് അഭിവാദ്യം ചെയ്തെത്തിയ അദ്ദേഹം ഗുരുദ്വാരയിലെ സിഖ് ഭക്ഷണശാലയിലെ വോളന്റിയർമാരെയും സന്ദർശിച്ചു.
സ്കാർഫ് കൊണ്ട് സിഖ് വിശ്വാസ പ്രകാരം ശിരസ് മൂടിയും ഷാൾ ധരിച്ചും ചെരുപ്പ് ധരിക്കാതെയുമാണ് അദ്ദേഹം ഗുരുദ്വാരയിൽ പ്രവേശിച്ചത്. വിശ്വാസികൾക്കൊപ്പം നിലത്തിരുന്ന് പ്രാർത്ഥനകളിലും പങ്കെടുത്തു. കൊവിഡ് കാലത്ത് ലൂട്ടണിലെ സിഖ് വിഭാഗങ്ങൾ നൽകിയ സംഭാവനകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ചാൾസിന് നേരെ വീണ്ടും മുട്ടയേറ്
ചാൾസ് മൂന്നാമൻ രാജാവിന് നേരെ വീണ്ടും മുട്ടയേറ്. ആൾക്കൂട്ടത്തിനിടെയിൽ നിന്ന് 20കാരനാണ് മുട്ടയെറിഞ്ഞത്. ഇയാളെ പൊലീസ് പിടികൂടി. മുട്ട ചാൾസിന്റെ ശരീരത്തിൽ പതിച്ചില്ല.
നവംബറിൽ വടക്കൻ ഇംഗ്ലണ്ടിലെ യോർക്കിലെ മിക്കിൾഗേറ്റ് ബാറിന് സമീപം ചാൾസും പത്നി കാമിലയും പൊതുജനങ്ങളെ കണ്ട് റോഡിലൂടെ നടന്നുനീങ്ങിയതിനിടെ ജനക്കൂട്ടത്തിനിടെയിൽ നിന്ന് ഒരാൾ മുട്ടയെറിഞ്ഞിരുന്നു. ഇയാൾ മൂന്ന് മുട്ടകൾ ചാൾസിന് നേരെ എറിഞ്ഞെങ്കിലും മൂന്നും ചാൾസിന്റെയോ കാമിലയുടെയും ശരീരത്ത് പതിച്ചില്ല.
ഇതാദ്യമായല്ല ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്ക് നേര ജനങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടാകുന്നത്. 2002ൽ മദ്ധ്യ ലണ്ടനിലെ നോട്ടിംഗ്‌ഹാം സന്ദർശനത്തിനിടെ എലിസബത്ത് രാജ്ഞിയുടെ കാറിന് നേരെ മുട്ടയേറുണ്ടായിരുന്നു. 1995ൽ ഡബ്ലിനിൽ വച്ച് ചാൾസിന് നേരെയും മുട്ടയേറുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |