അങ്കമാലി: അങ്കമാലി നഗരസഭാ കാര്യാലയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുള്ള അജ്ഞാതന്റെ ഭീഷണി പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.45ന് അങ്കമാലി പൊലീസ് സ്‌റ്റേഷനിലേക്കാണ് ഫോൺ സന്ദേശം എത്തിയത്. അഞ്ച് നാടൻ ബോംബുകൾ വച്ചിട്ടുണ്ടെന്നും അതിനോട് ചേർന്ന് കത്തിച്ചുവച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുൻപ് അവ പൊട്ടുമെന്നുമായിരുന്നു ഭീഷണി.
പൊലീസ് ഉടനെത്തി ഓഫീസിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നാലുനില കെട്ടിടം അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒരു മണിക്കൂർ നീണ്ട പരിശോധനയ്ക്കു ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാരെയും മറ്റും അകത്തു കയറാൻ അനുവദിച്ചു.
ഇരിങ്ങാലക്കുട സ്വദേശി സോനു ജോൺസനാണ് ഫോൺ സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |