ആലപ്പുഴ: മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ വാടയ്ക്കൽ തെക്കേവേലിക്കകം ഹൗസിൽ വിനയ് (27) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ആറ് ഗ്രാം എം.ഡി.എം.എയും 30ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ആലപ്പുഴ ഡിവൈ. എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷൻ, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ആലപ്പുഴ സൗത്ത് പൊലീസും നടത്തിയ പരിശോധനയിലാണ് വിനയ് പിടിയിലായത്. കളർകോട് ബൈപ്പാസിന് സമീപമുള്ള മോമോസ് റമ്പോച്ചി റസ്റ്റോറന്റിന്റെ മറവിലാണ് മാരകമായി എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവ കച്ചവടം നടത്തിവന്നിരുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. ആലപ്പുഴ സൗത്ത് സി.ഐ കെ.പി.ടോംസൺ, എസ്.ഐമാരായ അജ്മൽ ഹുസൈൻ, ടി.ഡി.നെവിൻ, മോഹൻകുമാർ, അശോകൻ, എസ്.സി.പി.ഒ വിപിൻദാസ്, ആർ.ശ്യാം, രഞ്ജിത്ത്, ജോജോ, ജില്ലാ ലഹരി വിരുദ്ധ സ്‌കോഡ് അംഗങ്ങളായ എൻ.എസ്.വിഷ്ണു, അഗസ്റ്റിൻ ലോറൻസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |