SignIn
Kerala Kaumudi Online
Friday, 12 July 2024 7.52 AM IST

വാക്കിന്റെ ബലത്തിൽ മറിയുന്നത് കോടികൾ; തിരിച്ചുകിട്ടിയാൽ ഭാഗ്യം

cinema

കൊച്ചി: കോടികളുടെ കണക്കുമായി മുന്നേറുന്ന മലയാള സിനിമാവ്യവസായത്തിൽ രേഖകളില്ലാതെ ഒഴുകുന്ന കോടികളുടെ മറവിൽ തട്ടിപ്പുകളും വഞ്ചനയും പലവിധം. തിയേറ്ററിലെത്താത്ത സിനിമകളിൽപ്പോലും തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിലും ഇരകൾ നിയമനടപടിക്ക് തയ്യാറായിട്ടില്ല. സൂപ്പർഹിറ്റായ 'മഞ്ഞുമ്മൽ ബോയ്‌സി"ലൂടെ പുറത്തുവന്നത് ഇവയിലൊന്ന് മാത്രം.

നിർമ്മാണത്തിന് പുറമേ അഭിനയമോഹം ചൂഷണം ചെയ്‌തും സാമ്പത്തിക തട്ടിപ്പുകൾ പതിവാണ്. രേഖകളും കരാറുമില്ലാതെയുള്ള ഇടപാടുകളിൽ ഇരകൾക്ക് പരാതി നൽകാൻ കഴിയാത്തതാണ് തട്ടിപ്പുകൾ ആവർത്തിക്കാൻ കാരണമെന്ന് സി​നി​മാസംഘടനാഭാരവാഹികൾ പറയുന്നു. സമ്പന്നരായ പ്രവാസികളും വ്യവസായികളുമാണ് മുഖ്യമായും ഇരയാകുന്നത്. പണം നൽകിയാൽ നിർമ്മാണ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങളോ കോടികളോ വാങ്ങിക്കും.

പലരിൽ നിന്നും പണം വാങ്ങുന്ന നിർമ്മാതാവിന് ചെറിയ മുതൽമുടക്കേ വേണ്ടിവരൂ. ചിത്രം വിജയിച്ചില്ലെങ്കിൽ മുടക്കുമുതൽ പങ്കാളിക്ക് നഷ്‌ടമാകും. വിജയിച്ചാൽ പോലും ചിലപ്പോൾ മുടക്കുമുതൽ കിട്ടില്ലെന്ന സ്ഥിതിയുമുണ്ട്. വാക്കാലുള്ള ഇടപാടായതിനാൽ പരാതിപ്പെടാനുമാകില്ല. അഭിനയം,തിരക്കഥ,ഛായാഗ്രഹണം തുടങ്ങിയ മോഹങ്ങളുമായെത്തുന്നവരെ തട്ടിപ്പിനിരയാക്കുന്നതിൽ ചില സാങ്കേതികപ്രവർത്തകരുടെ പിന്തുണയുണ്ടെന്നാണ് ആക്ഷേപം.

സാറ്റലൈറ്റിലും തട്ടിപ്പ്

റിലീസ് ചെയ്യാൻ കഴിയാതിരുന്ന സിനിമയുടെ നിർമ്മാതാവിന് ചാനലിലെ സംപ്രേഷണാവകാശം ഒന്നരക്കോടി രൂപയ്‌ക്ക് വിറ്റുതരാമെന്നാണ് ചെന്നൈയിലെ ഏജന്റ് ഉറപ്പുനൽകിയത്. രണ്ടുലക്ഷം രൂപ വാങ്ങിപ്പോയ മലയാളിയായ ഏജന്റിനെ പിന്നെ കണ്ടിട്ടില്ല. ചാനലിൽ അന്വേഷിച്ചപ്പോൾ അറിയില്ലെന്ന് മറുപടി.

സംവിധായകനും കുടുങ്ങി

സ്വന്തം കമ്പനിയുടെ പേരിൽ പാലക്കാട് സ്വദേശി നിർമ്മിച്ച് സംവിധാനം ചെയ്‌ത സിനിമ വിതരണക്കാരൻ തട്ടിയെടുത്തത് ഈയിടെയാണ്. രണ്ട് സുഹൃത്തുക്കളും പണം മുടക്കി. വിതരണാവകാശം വാങ്ങിയയാൾ സ്റ്റുഡിയോയിൽ നിന്ന് സിനിമ ഹാർഡ്‌ ഡിസ്‌കിലാക്കി. രണ്ട് തിയേറ്ററിൽ രണ്ട് ഷോ മാത്രമാണ് പ്രദർശിപ്പിച്ചത്. രജിസ്റ്റർ ചെയ്‌ത സ്ഥാപനമില്ലാത്ത വിതരണക്കാരനെതിരെ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയാണ് സംവിധായകൻ.

കരാറും രേഖയുമില്ലാതെ പണം മുടക്കുന്നവർ തട്ടിപ്പിനിരയാകാറുണ്ട്. വ്യക്തമായ കരാറില്ലാതെയുള്ള ഇടപാടുകളിൽ നടപടി സ്വീകരിക്കാനാകില്ല.

സജി നന്ത്യാട്ട്,ജനറൽ സെക്രട്ടറി

കേരള ഫിലിം ചേംബർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.