പുനലൂർ: ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ കടമാൻപാറ ചന്ദന പ്ലാന്റേഷനിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ ഒരു പ്രതിയെ വനപാലകർ അറസ്റ്റ് ചെയ്തു. ചെങ്കോട്ടയിലെ പുളിയറ ഭഗവതിപുരം രാജു ഭവനിൽ തൊപ്പിക്കണ്ണൻ എന്ന കണ്ണനെ ഇന്നലെ പുലർച്ചെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികളും ചേർന്നായിരുന്നു ചന്ദന മരങ്ങൾ മുറിച്ച് കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കഴിഞ്ഞ ആഴ്ചയിൽ കടമാൻപാറ ചന്ദന പ്ലാന്റേഷനിലെ പുലി പൊത്തു എന്ന സ്ഥലത്തു നിന്നാണ് അഞ്ച് ചന്ദനമരങ്ങൾ പ്രതികൾ മുറിച്ച് കടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി റേഞ്ച് ഓഫീസർ എസ്.സനോജ് അറിയിച്ചു, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.വിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജിജിമോൻ, ജസ്റ്റിൻ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമായ ആതിര കൃഷ്ണൻ, ബി.എസ്.ജിത്തു, ഫോറസ്റ്റ് വാച്ചർ രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |