നെടുമങ്ങാട്: മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിനെതിരായ തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസിൽ അന്തിമവാദം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രോസിക്യൂഷൻ വാദം ആരംഭിച്ചത്.പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹന്റെ വാദം രണ്ട് മണിക്കൂറോളം നീണ്ടു.പ്രതിഭാഗ വാദത്തിനിടെ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾക്ക് തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ശാസ്തമംഗലം അജിത്ത് ആവശ്യപ്പെട്ടു.കഴിഞ്ഞ 3 ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരായ ഒന്നാം പ്രതി ജോസിനും രണ്ടാം പ്രതി ആന്റണി രാജു എം.എൽ.എയ്ക്കും പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ മജിസ്‌ട്രേറ്റ് വായിച്ചു കേൾപ്പിച്ചിരുന്നു.തുടർന്നാണ് അന്തിമ വാദം ആരംഭിച്ചത്.കേസിൽ 29 സാക്ഷികൾ ഉണ്ടെങ്കിലും 19 പേരെ മാത്രമാണ് വിസ്തരിച്ചത്. മരണപ്പെട്ടതിനെ തുടർന്നും അസുഖത്തെ തുടർന്നും 8 പേരെയും 2 പേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.ഇന്ന് ഉച്ചകഴിഞ്ഞ് വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |