താമരശ്ശേരി: ആര്യംകുളം കരിഞ്ചോലയിയിൽ വീട്ടിൽ സൂക്ഷിച്ച 2.1കിലോ ഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. മൂന്നു മാസമായി കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്ന അബ്ദുൽ അലിയുടെ വീട്ടിലെ സ്റ്റോർ റൂമിൽ സഞ്ചിയിലും കവറിലും സൂക്ഷിച്ച നിലയിലായിരുന്നു ഈ കഞ്ചാവുത്രയും. പ്രതിയ്ക്കായി ഊർജ്ജിതാന്വേഷണം തുടങ്ങി. മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് കണ്ണൂർ സെട്രൽ ജയിലിലായിരുന്ന പ്രതി ഏതാനും മാസം മുമ്പാണ് പുറത്തിറങ്ങിയത്.
ഈ വീട്ടിൽ രാത്രി പലപ്പോഴും ആളുകൾ വന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ സംശയം തോന്നി അറിയിച്ചതോടെ പൊലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ പ്രതിയുടെ ഭാര്യയും കുട്ടികളും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. താമരശ്ശേരി എസ്.ഐ മാരായ ശ്രീജേഷ്, മുരളീധരൻ, എ.എസ്.ഐ ജയപ്രകാശ്, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ രജീഷ് തുടങ്ങിയവർ ചേർന്നാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |