തിരുവനന്തപുരം :ചാക്കയിൽ യുവാവിനെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.ചാക്ക വയ്യാമ്മൂല ദേവി നഗർ ഫർസാന മൻസിലിൽ മുളളൻ ഫൈസൽ എന്ന് വിളിക്കുന്ന ഫൈസലിനെയാണ് (22) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.വീടിന് സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന വയ്യാമ്മൂല സ്വദേശി അശ്വിനെ വെട്ടുകത്തിയും ഗ്ലാസ് ചില്ലും കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി കൊടുത്തതിലുളള വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ.പൃഥ്വീരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ എസ്.എച്ച്.ഒ പ്രകാശ്,എസ്.ഐമാരായ അഭിലാഷ്,സണ്ണി,സി.പി.ഒ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വലിയതുറ, പൂന്തുറ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |