ആലപ്പുഴ: പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന്റെ പേരിൽ ആളുമാറി യുവാവിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡിൽ കരിപ്പറമ്പിൽ സജാസ് (അബാസ് - 23), മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാർഡിൽ വെളിയിൽ വീട്ടിൽ സാഹസ് (19) എന്നിവരെയാണ് മണ്ണഞ്ചേരി സി.ഐ പി.കെ. മോഹിതിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 21ന് രാത്രി 8.15 ഓടെ മാരാരിക്കുളം തെക്ക് പാതിരാപ്പള്ളി ഉദയാ വായനശാലയുടെ സമീപത്തായിരുന്നു സംഭവം. ആലപ്പുഴ നഗരത്തിൽ തുമ്പോളി വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന പാടത്ത് വലിയ വീട്ടിൽ സോബിനെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. സജാസ് കഴിഞ്ഞ ജൂൺ 18ന് മണ്ണഞ്ചേരി ഞാണ്ടരിക്കൽ ക്ഷേത്ര പരിസരത്തുവച്ച് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിലെ പ്രതിയാണ്. സി.ഐയ്ക്ക് പുറമേ എസ്.ഐ കെ.ആർ. ബിജു, എ.എസ്.ഐ സുധീർ, സി.പി.ഒ ഷാനവാസ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |