തിരുവനന്തപുരം : നിരവധി കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം (കാപ്പ ) അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി.തിരുമല തൃക്കണ്ണാപുരം ആറാമട കൃഷ്ണകൃപയിൽ മിട്ടു എന്ന അരവിന്ദ് (24)നെയാണ് പൂജപ്പുര പൊലീസ് അറസ്റ്റുചെയ്തത്.
2015 മുതൽ പൂജപ്പുര പൊലീസ് സ്റ്റേഷനിലും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലുമായി അരവിന്ദിനെതിരെ കൊലപാതകശ്രമം, ആയുധം കൈകാര്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 11 കേസുകളുണ്ട്. നാട്ടുകാരുടെ സമാധാനജീവിതത്തിന് ഭീഷണിയായ ഇയാൾക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന പൂജപ്പുര എസ്.എച്ച്.ഒ റോജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മിഷണർ അങ്കിത് അശോകൻ നൽകിയ ശുപാർശ പ്രകാരം കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. റോജിന്റെ നേതൃത്വത്തിലുളള പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ സെൻട്രൽ ജയിലിലാക്കി. കൂടാതെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ ശുപാർശ പ്രകാരം തിരുവനന്തപുരം സിറ്റിയിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന അഞ്ച് ഗുണ്ടകൾക്കെതിരെ കാപ്പ പ്രകാരം നടപടിയെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |