മാന്നാർ: ലോറി ഡ്രൈവറായ കുട്ടംപേരൂർ ശ്രീനന്ദനം വീട്ടിൽ ശ്രീനിയെ (45) മർദ്ദിച്ച കേസിൽ 4പ്രതികളെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി തോട്ടത്തിൽ കിഴക്കേതിൽ രാജീവ്(39), മാന്നാർ വിഷവർശ്ശേരിക്കര പാലപ്പറമ്പിൽ അഖിൽ(28), മേൽപ്പാടം കല്ലുപുരക്കൽ ഹരിദത്ത് (ഡിക്സൻ -40), മാന്നാർ കുട്ടമ്പേരൂർ തോപ്പിൽ കണ്ടത്തിൽ സുരേഷ് കുമാർ(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി വ്യാഴാഴ്ച മാന്നാർ ബസ് സ്റ്റാൻഡിന് വടക്കുവശത്തുള്ള കള്ള് ഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചു വരുത്തി പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. മർദ്ദനമേറ്റ് ശ്രീനിയുടെ തലക്ക് മുറിവേൽക്കുകയും മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയുമുണ്ടായി. അരിവാൾ ഉപയോഗിച്ചുള്ള വെട്ട് തടുത്തപ്പോൾ കൈയിൽ മുറിവേൽക്കുകയും ചെയ്തു. ശ്രീനി ആശുപത്രിയിൽ ചികിത്സയിലാണ്. മാന്നാർ എസ്.എച്ച്.ഒ. ജി.സുരേഷ് കുമാർ, എസ്ഐ മാരായ ഹരോൾഡ് ജോർജ്, ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, സിദ്ധിഖ് ഉൽ അക്ബർ, സാജിദ്, ഹരിപ്രസാദ്, ഹക്കീം, ഹാഷിം, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |