തിരുവനന്തപുരം : പെൺകുട്ടിയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി രണ്ട് വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായി. നേമം എസ്റ്റേറ്റ് സത്യൻ നഗറിൽ തുണ്ടുവിളാകത്തു വീട്ടിൽ ഷാജുവിനെയാണ് (33) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മാർച്ചിലായിരുന്നു കേസിനാസ്‌പദമായ സംഭവം.നേമം സത്യൻ നഗർ ഭാഗത്തുള്ള വീട്ടിൽക്കയറി ഷാജു ഉൾപ്പെട്ട നാലംഗ സംഘം പെൺകുട്ടിയെ ആക്രമിച്ച് പണവും എ.ടി.എം കാർഡും തട്ടിയെടുക്കുകയായിരുന്നു.സംഘത്തിലെ മൂന്ന് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നെങ്കിലും മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.ഫോർട്ട് അസി.കമ്മീഷണർ പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്.ഒ.രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ,പ്രസാദ്,അജിത്കുമാർ,സുബ്രഹ്മണ്യൻ പോറ്റി എ.എസ്.ഐമാരായ അജിത്കുമാർ, ശ്രീകുമാർ സി.പി.ഒമാരായ അഭിറാം,ഗിരി,ലതീഷ്,രാജശേഖരൻ,സജു,സാജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |