മാനന്തവാടി: മുൻ വൈരാഗ്യത്തിന്റെ പേരിൽ തങ്ങളെ ചിലർ ചേർന്ന് മർദ്ദിക്കുകയും വാഹനത്തിൽ നിന്നും കണ്ടെത്തിയതാണെന്ന പേരിൽ പൊലീസിൽ കഞ്ചാവ് പൊതി നൽകി കേസെടുപ്പിച്ചതായും ദമ്പതികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കണിയാമ്പറ്റ കായക്കൽ വീട്ടിൽ അൽ അമീൻ, ഭാര്യ തസ്ലീമ എന്നിവരാണ് പനമരം പൊലീസിന്റെ നടപടിയിൽ ആരോപണവുമായി രംഗത്തെത്തിയത്.സെപ്തംബർ 16 ന് തങ്ങളുടെ മകനെയും കൂട്ടുകാരെയും പനമരം ചങ്ങാടക്കടവിൽ വെച്ച് ചിലർ ചേർന്ന് മർദ്ദിച്ചുവെന്നും ഈ വിഷയം കേസായപ്പോൾ ഒത്തുതീർപ്പിനെന്ന പേരിൽ 23 ന് വിളിച്ച് വരുത്തിയാണ് കേസിലകപ്പെടുത്തിയതെന്നും ദമ്പതികൾ പറഞ്ഞു. മധ്യസ്ഥം പറയാനായി വിളിച്ചു വരുത്തിയ ഇബ്രാഹിം എന്നയാളുടെ വീട്ടിൽ വെച്ച് തങ്ങളെ സംഘം ചേർന്ന് മർദ്ദിച്ചതായും ഈ വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പനമരം സർക്കിൾ ഇൻസ്‌പെക്ടറുടെ കൈയ്യിലേക്ക് സംഘത്തിൽ പെട്ടൊരാൾ പൊതി കൈമാറി തങ്ങളുടെ വാഹനത്തിൽ നിന്നും ലഭിച്ചതാണെന്നറിയിക്കുകയായിരുന്നു. ഇത് പ്രകാരം അന്നത്തെ സി.ഐ കേസെടുത്ത് ഫോട്ടോ ഉൾപ്പെടെ മാദ്ധ്യമങ്ങൾക്ക് നൽകി നിരപരാധികളായ തങ്ങൾക്ക് മാനഹാനിയുണ്ടാക്കിയതായും ഇത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷൻ, വനിതാകമ്മീഷൻ തുടങ്ങിയവർക്കും പരാതി നൽകിയതായും ദമ്പതികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |