തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ ജൂൺ 4ന് അവതരിപ്പിക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ, കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ധനമന്ത്രി ഐസക് അവതരിപ്പിച്ചതിനേക്കാൾ കൂടുതൽ നിർദ്ദേശങ്ങൾ ഉണ്ടാവുമെന്ന് സൂചന.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ എൽ.ഡി.എഫ് മുന്നോട്ട് വച്ച വാഗ്ദാനങ്ങളും ധനമന്ത്രിക്ക് ഉൾപ്പെടുത്തേണ്ടിവരും. എന്നാൽ കൊവിഡ് രണ്ടാം തരംഗം ഏല്പിച്ച സാമ്പത്തികാഘാതം പ്രഖ്യാപനങ്ങളുടെ പൂർത്തീകരണത്തിന് വലിയ വിലങ്ങു തടിയാവും.
കൊവിഡ് ഒന്നാം തരംഗത്തെ നേരിട്ടതിന്റെ ആത്മവിശ്വാസവുമായാണ് ഐസക് അവസാന ബഡ്ജറ്ര് അവതരിപ്പിച്ചത്. കൊവിഡ് തകർത്ത സാമ്പത്തിക മേഖല പതുക്കെ തിരിച്ചുകയറിയിരുന്നു. എന്നാൽ പിന്നീട് രണ്ടാം തരംഗം ആഞ്ഞുവീശിയത് സാമ്പത്തിക രംഗത്തെ കുറച്ചു നാൾ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള പണം കണ്ടെത്തൽ, നിക്ഷേപകരെ കണ്ടെത്തൽ എന്നിവ ദുഷ്കരമാകും. നികുതി വരുമാനത്തിലും കാര്യമായ കുറവുണ്ടാകും.
ഐസക്കിന്റെ ബഡ്ജറ്രിലെ
പ്രധാന നിർദ്ദേശങ്ങൾ
5 വർഷം കൊണ്ട് 20ലക്ഷം പേർക്ക് ഡിജിറ്റൽ മേഖല വഴി തൊഴിൽ
കെ.ഡെസ്കിന് കീഴിൽ നൈപുണ്യ മിഷൻ, എല്ലാ വീട്ടിലും ലാപ് ടോപ്
കെ. ഫോൺ വഴി എല്ലാവീട്ടിലും ഇന്റർനെറ്ര്
കിഫ്ബി വഴി 15,000 കോടിയുടെ പ്രവർത്തനം
ഉന്നത വിദ്യാഭ്യാസരംഗത്ത് 5 ലക്ഷം പേർക്ക് പഠനസൗകര്യം
1000 അദ്ധ്യാപക നിയമനം. 30 മികവിന്റെ കേന്ദ്രങ്ങൾ
കൊച്ചി-പാലക്കാട് വ്യവസായ കോറിഡോർ, 22,000 പേർക്ക് ജോലി
മൂന്നു വ്യവസായ ഇടനാഴികളിലുമായി 50,000 കോടി നിക്ഷേപം
ആശ്രയ പദ്ധതിവിപുലീകരിച്ച് 5 ലക്ഷം അതിദരിദ്ര കുടുംബങ്ങൾക്ക് വായ്പ
പഞ്ചായത്തുകൾക്ക് അടങ്കലിന്റെ 26 ശതമാനം (നേരത്തെ 25%)
പ്രകടന പത്രിക പ്രകാരം
ഉൾപ്പെടുത്തേണ്ടിവരുന്നത്
15,000 സ്റ്രാർട്ടപ്പും ഒരു ലക്ഷം പേർക്ക് തൊഴിലും
ചെറുകിട വ്യവസായം 1.4 ലക്ഷത്തിൽ നിന്ന് 3 ലക്ഷം
കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽസ് ഹബ് ആക്കുക
കയർ ഉത്പാദനം 70,000 ടൺ. തീരദേശത്തിന് 5000 കോടി പാക്കേജ്
മുഴുവൻ പട്ടികജാതിക്കാർക്കും വീട്, പട്ടിക വർഗക്കാർക്ക് ഒരേക്കർ ഭൂമി
5 വർഷം കൊണ്ട് 5 ലക്ഷം പേർക്ക് വീട്
ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്സിൽ കേരളത്തെ ആദ്യത്തെ പത്തിലെത്തിക്കൽ
നിയമനങ്ങൾ മുഴുവൻ പി.എസ്.സിക്ക് വിടുക
ദേശീയ ജലപാത പൂർത്തിയാക്കുക
മലയോര, തീരദേശ, വയനാട് തുരങ്ക പാതകൾ പൂർത്തിയാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |