കേസുള്ളതിനാൽ റഫറണ്ടമില്ല
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ഒാഫീസർമാരുടെ സംഘടനകളുടെ റഫറണ്ടം നടത്താൻ കോടതിയിലെ കേസ് തടസ്സമായതിനാൽ താൽക്കാലിക അംഗീകാരം നൽകണമെന്ന് ബി.എം.എസ്. അനുകൂല ഒാഫീസേഴ്സ് സംഘ് ആവശ്യപ്പെട്ടു.
അംഗീകാരത്തിനായി നൽകിയ കേസ് സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ കക്ഷിചേരാനും നിർദ്ദേശിച്ചു. ഓഫീസർമാർക്കിടയിൽ റഫറണ്ടം നടത്തി അംഗീകൃത സംഘടനയെ നിശ്ചയിക്കുന്നതിനുള്ള ഓൺലൈൻ വോട്ടെടുപ്പിനുള്ള വൈദ്യുതി ബോർഡിന്റെ ശ്രമത്തിനെതിരെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള പവർ ബോർഡ് ഓഫീസർസ് ഫെഡറേഷൻ 2017ൽ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു. ഇൗകേസിൽ കക്ഷി ചേരാനുള്ള ഇടതു യൂണിയനായ ഓഫീസേഴ്സ് അസോസിയേഷന്റെ അപേക്ഷ ഇതുവരെ കോടതി പരിഗണിച്ചിട്ടില്ല.നിലവിൽ അഞ്ചു ഓഫീസർ സംഘടനകളെ അംഗീകരിച്ചതിനു തുല്യമായി വൈദ്യതി ബോർഡ് കണക്കാക്കുന്നുണ്ട് . കെ എസ് ഇ ബി ഓഫീസർസ് സംഘിനോട് മാത്രം ഇരുപത്തഞ്ചു ശതമാനം അംഗങ്ങളുടെ പേര് വിവരം ആവശ്യപ്പെടുന്നത് വിവേചനപരമാണെന്നാണ് പരാതി.സംഘിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി യു.വി.സുരേഷാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |