തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബദൽ വികസന രേഖ അംഗീകരിച്ച സി.പി.എം, കൂത്തുപറമ്പ് രക്തസാക്ഷികളുൾപ്പടെ തങ്ങൾ ഇതുവരെ നടത്തിപ്പോന്ന തെറ്റായ സമരങ്ങൾക്ക് ബലി കൊടുക്കേണ്ടി വന്നവരോട് മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും വികസന രംഗത്തും ദശാബ്ദങ്ങളായി സി.പി.എമ്മും ഇടതുമുന്നണിയും നടത്തി വന്നിരുന്ന നിഷേധ സമരങ്ങളെല്ലാം തെറ്റാണെന്ന് ബദൽ രേഖ സമ്മതിക്കുന്നു. അത് ഏകകണ്ഠമായി അംഗീകരിക്കുക വഴി സി.പി.എം സംസ്ഥാന സമ്മേളനവും പാർട്ടി നടത്തിയ അക്രമ സമരങ്ങളെ തള്ളിപ്പറയുകയാണ്. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്നു എന്നുപറഞ്ഞ് സഹകരണ മേഖലയിൽപ്പോലും സ്വശ്രയ കോളേജുകൾ പാടില്ലെന്ന ദുർവാശിക്ക് ബലിയാടുകളായവരാണ് കൂത്തുപറമ്പ് രക്തസാക്ഷികൾ. അവരോട് സി.പി.എം മാപ്പു പറയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |