തിരുവനന്തപുരം:ഹരിത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളിലേക്ക് പടിപടിയായി മാറാൻ തീരുമാനിച്ച കെ.എസ്. ആർ.ടി.സിക്ക് അഞ്ചു വർഷം കഴിഞ്ഞിട്ടും അതു നടപ്പാക്കാൻ കഴിഞ്ഞില്ല.അഞ്ചുവർഷം കൂടുമ്പോൾ പുതിയ ഡീസൽ ബസ് വാങ്ങുന്ന പതിവ് മുടങ്ങുകയും ചെയ്തു.
എൽ.എൻ.ജി/ സി.എൻ.ജി ബസുകൾ 350 എണ്ണവും ഇലക്ട്രിക് ബസുകൾ അമ്പതെണ്ണവും വാങ്ങാൻ ടെണ്ടർ ക്ഷണിച്ചിരുന്നു. എല്ലാ കമ്പനികളും
ഉയർന്ന തുക രേഖപ്പെടുത്തിയതിനാൽ വീണ്ടും ടെണ്ടർ വിളിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാവാൻ സമയമെടുക്കുമെന്ന് അർത്ഥം.
എന്നാൽ, പതിവുപോലെ ഡീസൽ ബസുകൾ വാങ്ങാൻ സാമ്പത്തിക പ്രതിസന്ധി അനുവദിക്കുന്നില്ല.2014ലാണ് അവസാനമായി വാങ്ങിയത്.
ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകൾക്ക് അഞ്ചു വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള ബസുകൾ ഉപയോഗിക്കരുതെന്നാണ് നിയമം. നിലവിലോടുന്ന ബസുകളുടെ കാലാവധി 2019ൽ കഴിഞ്ഞിരുന്നു.രണ്ടു വർഷം കൂടി ഓടാൻ ഗതാഗത വകുപ്പ് അനുവദിച്ചു. അതിപ്പോൾ രണ്ടുവർഷം കൂടി നീട്ടി.ഫലത്തിൽ ഏഴു വർഷം പഴക്കമുള്ള ബസുകളാണ് സൂപ്പർ ഫാസ്റ്റായും ഫാസ്റ്റ് പാസഞ്ചറായും ഓടുന്നത്.
2016ലെ ബഡ്ജറ്റിൽ തോമസ് ഐസക്കാണ് സി.എൻ.ജി, ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് പ്രഖ്യാപിച്ചത്. ഒന്നുപോലും വാങ്ങിയില്ല. പകരം, പത്ത് ഇലക്ട്രിക് ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തി. ആകെയുള്ള ഒരു സി.എൻ.ജി ബസ് സ്വകാര്യ കമ്പനി സൗജന്യമായി നൽകിയതാണ്.
കെ.എസ്.ആർ.ടി.സിയുടെ മൂവായിരം ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്നാണ് ഇപ്പോഴത്തെ ബഡ്ജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞത്. കഴിഞ്ഞ ബഡ്‌ജറ്റിൽ തോമസ് ഐസക്കും ഈ വാഗ്ദാനം നൽകിയിരുന്നു. 300 കോടി ചെലവുള്ള പദ്ധതിക്ക് ഈ സാമ്പത്തിക വർഷം 100 കോടിയാണ് അനുവദിച്ചിരിക്കുന്നത്.
പണം കിഫ്ബി, സബ്സിഡി കേന്ദ്രം
(ഇൻഫോ ഹെഡിംഗ്)
286 കോടി രൂപ:
(കിഫ്ബി നൽകും)
310 സി.എൻ.ജി,
50 ഇലക്ട്രിക്
(വാങ്ങുന്ന ബസുകൾ )
55 ലക്ഷം രൂപ
(ഒരു ഇലക്ട്രിക് ബസിന്റെ
കേന്ദ്രസബ്സിഡി)
27.5 കോടി രൂപ
(മൊത്തം സബ്സിഡി)
*സി.എൻ.ജിക്ക് സബ്സിഡി ഇല്ല
1.5 കോടി
(ഒരു ബസിന് നൽകേണ്ടി
വരുന്ന വില )
# സി.എൻ.ജി വന്നാൽ
25 കോടി രൂപ
(ഇന്ധനച്ചെലവിൽ
പ്രതിമാസ ലാഭം)
68 രൂപ
(സി.എൻ.ജി കിലോഗ്രാമിന്)
93.47രൂപ
(ഡീസൽ ലിറ്ററിന്)
3- 4.5 കി.മീ.
(ഡീസൽ മൈലേജ്)
5 - 7 കി.മീ.
(സി.എൻ.ജി മൈലേജ്)
ടാറ്റാ, അശോക് ലൈലാൻഡ്, ഐസർ
(ടെണ്ടർ സമർപ്പിച്ച കമ്പനികൾ)
`ബഡ്‌ജറ്റിൽ പറഞ്ഞ തുക അനുവദിക്കും
- കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |