പ്രശ്നം തീർക്കാൻ അങ്ങോട്ടു പോയി ചർച്ചയ്ക്കില്ല: ഉമ്മൻചാണ്ടി
വി.ജയകുമാർ | Sunday 05 September, 2021 | 12:34 AM
കോട്ടയം: പ്രശ്നപരിഹാരത്തിന് അങ്ങോട്ട് പോകില്ല, കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇങ്ങോട്ടു വരണമെന്ന് ഉമ്മൻചാണ്ടി. "തീകെടുത്താൻ വന്നിട്ട് പന്തം കുത്തി ആളിക്കത്തിക്കരുത്" എന്ന് രമേശ് ചെന്നിത്തലയെ പരിഹസിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയം ഡി.സി.സി പ്രസിഡന്റ് നിയമനത്തിന് ശേഷമുള്ള വാക്പോര് കോൺഗ്രസിൽ പലവഴിക്ക് തുടരുകയാണ്.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇനിയും ചർച്ചകൾ ആവശ്യമാണെന്നാണ് പുതുപ്പള്ളിയിൽ ഇന്നലെ രാവിലെ ഉമ്മൻചാണ്ടി പറഞ്ഞത്. പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും ചർച്ചയ്ക്ക് മുൻകൈയെടുത്താൽ സഹകരിക്കും. അങ്ങോട്ടു പോയി ചർച്ചയ്ക്കില്ല. ഇങ്ങോട്ട് വരട്ടെ - ഉമ്മൻചാണ്ടി നയം വ്യക്തമാക്കി.
കോട്ടയത്ത് ഡി.സി.സി പ്രസിഡന്റായി നാട്ടകം സുരേഷ് ചുമതലയേറ്റ യോഗത്തിൽ നിന്ന് വിട്ടുനിന്നതിൽ അപാകതയില്ല. ഇത്തരം പരിപാടികളിൽ ഞാൻ പങ്കെടുക്കാറില്ല. തിങ്കളാഴ്ചത്തെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് കോട്ടയത്തെ നേരത്തേ ഏറ്റ പരിപാടികൾ തീർന്നാൽ എന്നായിരുന്നു മറുപടി.
'ഉമ്മൻചാണ്ടിക്ക് പിന്നിൽ
ഒളിച്ച് കല്ലെറിയേണ്ട"
എ ഗ്രൂപ്പിൽ നിന്ന് അകന്ന് ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ തുറന്നടിച്ചു. " ഉമ്മൻചാണ്ടിയെ ചാരി പിന്നിൽ ഒളിച്ച് ആരും കണ്ണുകെട്ടി കല്ലെറിയരുത്. അവർക്ക് പിന്നീട് സഹതപിക്കേണ്ടി വരും. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് ചെന്നിത്തലയുടെ വിമർശനം എന്ന് കരുതുന്നില്ല. മറ്റാർക്കും നാവില്ലെന്ന് ആരും കരുതേണ്ട. പക തീർത്തേ അടങ്ങൂ എന്ന സമീപനം ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
തിരുവനന്തപുരം: ബി.ജെ.പി ബന്ധത്തെ തുടർന്ന് മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.പി.സി.സി
ആലപ്പുഴ : ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഡീൽ ഉറപ്പിക്കാനാണ് ഇ.പി.ജയരാജൻ ജാവദേക്കറെ കണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.