തിരുവനന്തപുരം: ഇലക്ഷൻ കമ്മിഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. ശശി തരൂരിന്റെ നെയ്യാറ്റിൻകരയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ വിവാദ പരാമർശത്തിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് പക്ഷപാതപരമാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നപ്പോൾ തന്നെ ഇന്ത്യ സഖ്യം മുന്നിലാണ്. രണ്ടാം ഘട്ടംകൂടി നടക്കുമ്പോൾ ജനങ്ങൾ പൂർണമായും ബിജെപിയെ തിരസ്‌കരിക്കും. ശശി തരൂർ വിജയിക്കേണ്ടത് തിരുവനന്തപുരത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ആവശ്യമാണെന്ന് പൈലറ്റ് പറഞ്ഞു . കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ട്. പരാജയ ഭീതിയാലാണ് മോദി രാജസ്ഥാനിൽ വർഗ്ഗീയവിഷം തുപ്പുന്ന പ്രസംഗം നടത്തിയത്. ഇന്ത്യ മുന്നണി അധികാരത്തിലെത്താൻ പോകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ ആക്രമിക്കുവാൻ മാത്രമാണ് തയ്യാറാകുന്നത്. ബി.ജെ.പി ക്കെതിരെ ഒരു വാക്ക് പോലും പറയുവാൻ അദ്ദേഹം തയ്യാറല്ല. എസ്.കെ. അശോക് കുമാർ അദ്ധ്യക്ഷനായിരുന്നു. എൻ .ശക്തൻ നാടാർ, മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, ആർ.വത്സലൻ, തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് എത്തിയപ്പോൾ എസ് .കെ.അശോക് കുമാർ , എൻ. ശക്തൻ നാടാർ,മര്യാപുരം ശ്രീകുമാർ, നെയ്യാറ്റിൻകര സനൽ, ഡോ. ആർ. വത്സലൻ, എം.മുഹിനുദീൻ, മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്ലിൻ , വെൺപകൽ അവനീന്ദ്രകുമാർ, എം.സി. സെൽവരാജ്, ആർ. അജയകുമാർ, സുമകുമാരി, ജോർജ് വർഗ്ഗീസ് തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |