പത്തനംതിട്ട :അങ്ങാടിക്കൽ തെക്ക് സഹ.ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ സി.പി.ഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ, പ്രശ്നം സംസ്ഥാനതലത്തിലും ചർച്ചയായി.
സി.പി.ഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ എൻ.കെ. ഉദയകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.കഴിഞ്ഞ 16ന് ആയിരുന്നു അങ്ങാടിക്കൽ തെക്ക് സഹ.ബാങ്ക് തിരഞ്ഞെടുപ്പ്. സി.പി.എം കളളവോട്ട് ചെയ്യുന്നതായി ആരോപിച്ചുണ്ടായ വാക്കേറ്റം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കല്ലേറിലും മർദ്ദനത്തിലും ഇരുപാർട്ടിക്കാർക്കും കൊടുമൺ സി.ഐയ്ക്കും 2 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. അന്ന് രാത്രി അങ്ങാടിക്കൽ വടക്ക്, ഐക്കാട് പ്രദേശങ്ങളിൽ സി.പി.ഐ നേതാക്കളുടെ വീടിന് നേരെയും അക്രമം നടന്നു. ആക്രമണം നടത്തിയ സി.പി.എം പ്രവർത്തകരെ പിടി കൂടാത്തതിനെതിരെ സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയന്റെ നേതൃത്വത്തിൽ ശനിയാഴ്ച അടൂർ ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി.
ബാങ്ക് തിരഞ്ഞെടുപ്പിൽ
തുടങ്ങിയ അകൽച്ച
അങ്ങാടിക്കൽ തെക്ക് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സി.പി.എം ഒറ്റയ്ക്കാണ് മത്സരിച്ചത്. സി.പി.എെയുടെ നേതൃത്വത്തിൽ എതിർ പാനൽ മത്സരിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചിരുന്നില്ല. സി.പി.എം പാനൽ വിജിയിച്ചു. വർഷങ്ങളായി സി.പി.എം ഭരിക്കുന്ന ബാങ്കാണിത്. 30ന് നടക്കുന്ന കൊടുമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും സി.പി.എം പാനലിനെതിരെ സി.പി.ഐ മത്സരിക്കുന്നുണ്ട്. അടുത്തിടെ ചില സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നതും അകൽച്ചയ്ക്ക് കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |