ന്യൂഡൽഹി: ആനുകാലിക രാഷ്‌ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകൾ ചർച്ച ചെയ്തേക്കും.
സി.പി.എമ്മിന് വേരോട്ടമുള്ള ഹിമാചൽ പ്രദേശിലും ,തുടർന്ന് ഗുജറാത്തിലും ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളടക്കം ദേശീയ രാഷ്‌ട്രീയത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും. കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റി യോഗമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, കെ. എൻ. ബാലഗോപാൽ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ ഡൽഹിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |