തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ബ്ലാക്ക് മെയിലിംഗിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണെന്നും രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്നും കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ. കേസരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. മോദിയുടെ ദുർഭരണം, കരിനിയമങ്ങൾ, വിലക്കയറ്റം തുടങ്ങിയവയ്‌ക്കെതിരെ യു.ഡി.എഫ് പ്രചാരണം നടത്തുമ്പോൾ പിണറായി വിജയൻ രാഹുൽ ഗാന്ധിയെ ശത്രുവായി കാണുകയാണ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി, കരിവന്നൂർ ബാങ്ക് അഴിമതി തുടങ്ങി മകളുടെ മാസപ്പടി കേസിൽ വരെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് പിണറായിയെ മോദി വിരട്ടി നിറുത്തിയിരിക്കുകയാണ്.
കോൺഗ്രസിനെ തോൽപ്പിച്ച് ബി.ജെ.പിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയാണ് മോദിയുമായി പിണറായി ഉണ്ടാക്കിയ ഡീലെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |