തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ 2012മുതൽ നിയമം നിലനിൽക്കെയാണ് ഡോക്ടർമാരടക്കം ആക്രമിക്കപ്പെടുന്നത്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മെഡിക്കൽ-നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർക്കെതിരായ ആക്രമണങ്ങൾക്ക് മൂന്നുവർഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഈ നിയമം ചുമത്തിയാലും സമയത്ത് കുറ്റപത്രം നൽകാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ രക്ഷിക്കുകയാണ് പതിവ്.ആക്രമണം നടന്നാൽ ഒരുമണിക്കൂറിനകം പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒന്നും നടന്നില്ല.
ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരേ 2020 ജൂൺ മുതൽ 2021 ജൂൺ വരെ 140 അതിക്രമങ്ങളുണ്ടായി. തുടർന്ന് ഒന്നര വർഷത്തിനിടെ 138 കേസുണ്ടായി. വിചാരണ നടന്ന 82കേസുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
ആശുപത്രി ജീവനക്കാരുടെ സുരക്ഷയ്‌ക്ക് സമഗ്ര നിയമനിർമ്മാണം നടത്തുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ തുടർനടപടികളില്ല.
പുതിയ നിർദ്ദേശങ്ങൾ
ആശുപത്രികളും 500മീറ്റർ ചുറ്റുപാടും സുരക്ഷാമേഖലയാക്കുക,
അക്രമികൾക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തുക, ശിക്ഷ കൂട്ടുക,
അധിക കൂട്ടിരിപ്പുകാരെ നിരോധിക്കുക
ഒരു മണിക്കൂറിനകം എഫ്.ഐ.ആർ
ഫാസ്‌റ്റ്‌ട്രാക്ക് കോടതി, സ്പെഷ്യൽ പ്രോസിക്യൂട്ടർ
ആശുപത്രി സേവനത്തെ പറ്റി പരാതിക്ക് സംവിധാനം.
ഡോക്‌ടർമാരുടെ ആവശ്യങ്ങൾ
ആശുപത്രികളിൽ പൊലീസ് എയ്‌ഡ്പോസ്റ്റ്
സി.സി.ടിവി നിരീക്ഷണം
30ദിവസത്തിനകം കുറ്റപത്രം നൽകണം
ഒരുവർഷത്തിനകം കേസ് തീർക്കണം.
കൂടുതൽ ശക്തമായ വകുപ്പുകൾ വേണം
കുറ്റവും ശിക്ഷയും
ആരോഗ്യപ്രവർത്തകരെ ആക്രമിക്കൽ
3വർഷം തടവ് അരലക്ഷം പിഴ
ആശുപത്രി സ്വത്തുക്കൾ നശിപ്പിക്കൽ
3വർഷം വരെ തടവ് അരലക്ഷം പിഴ
ഉപകരണങ്ങൾ നശിപ്പിച്ചാൽ
വിലയുടെ ഇരട്ടി നഷ്ടപരിഹാരം
ആശുപത്രി പ്രവർത്തനം തടഞ്ഞാൽ
2വർഷം തടവ് (ഐ.പി.സി-353)
ആരോഗ്യപ്രവർത്തകരോട് അപമര്യാദ
2വർഷം തടവ്
ആശുപത്രിയിൽ അതിക്രമിച്ച് കടന്നാൽ
6മാസം തടവ്
ജാമ്യമില്ലാകുറ്റം, പക്ഷേ...
2012ലെ ആരോഗ്യരക്ഷാ (അക്രമവും സ്വത്ത് നാശവും തടയൽ) നിയമപ്രകാരം കുറ്റങ്ങളെല്ലാം ജാമ്യമില്ലാക്കുറ്റങ്ങളാണ്. മിക്ക അക്രമങ്ങളിലും ഇവ ചുമത്താറില്ല. ചുമത്തിയാലും 90ദിവസത്തിനകം കുറ്റപത്രം നൽകാതെ പ്രതികൾക്ക് ജാമ്യത്തിന് വഴിയൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |